ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 42

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍തഥം,ആശയം-​ ⁦⁦4️⃣⁦2️⃣⁩*




〰〰〰〰〰〰〰〰〰〰
*🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ*

*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*

*🌷വരി ⁦⁦4️⃣⁦2️⃣⁩🌷*

*🌷مُـنَـزَّهٌ عَنْ شَـرِيكٍ فِى مَحَـاسِـنِـهِ*

    *فَـجَوْهَرُ الْحُسْـنِ فِيهِ غَـيْرُ مُـنْـقَـسِـمِ🌷*

*സദ്ഗുണങ്ങളിൽ സമശീർഷ്യരില്ലാത്ത പരിശുദ്ധരാണ് എന്റെ തിരുനബി ﷺ. അവിടുത്തെ ﷺ സൗന്ദര്യസത്ത അവിഭാജ്യവുമാണ്.*

_രൂപലാവണ്യത്തിലും സദ്ഗുണ സമ്പന്നതയിലും മുത്ത് നബിയ്ക്ക് ﷺ സമശീർഷ്യരില്ല (തുല്യരില്ല). അവിടുത്തെ സൗന്ദര്യത്തിന്റെ സത്ത അവിഭാജ്യമാണ്. മറ്റുള്ളവർക്കിടയിൽ ഓഹരി ചെയ്യപ്പെടുക അസാദ്ധ്യമാണ്._

_സൗന്ദര്യത്തിന്റെ മകുടോദാഹരണമായി ഖുർആൻ പരിചയപ്പെടുത്തിയ യൂസുഫ് നബിയിൽ عليه السلام നിന്ന് ഹബീബ് ﷺ വ്യത്യസ്തനാവുന്നത് അവിടുത്തെ ﷺ സൗന്ദര്യത്തെ ആകർഷണീയതയിൽ നിന്നും സുരക്ഷിതമാക്കിയിരിക്കുന്നു എന്നതിലാണ്. സ്ത്രീകൾ യൂസുഫ് നബിയെ عليه السلام കാണുമ്പോൾ പാറ്റകളെപ്പോലെ ആ ശോഭയിൽ ചെന്നുവീഴുന്നു. എന്നാൽ തിരുനബിയുടെ ﷺ തിരുസന്നിധിയിലോ, അതിശയത്താലും അത്ഭുതത്താലും ബഹുമാനം കൊണ്ട് ആദരവോടെ മാറിനിൽക്കും. സൗന്ദര്യത്തിൽ ബഹുമാനത്തിന്റെ സ്നേഹവലയമുണ്ട് എന്നർത്ഥം._

_ഹബീബായ മുത്ത് നബി ﷺ തങ്ങളെ അല്ലാഹുവിലേക്ക് അവന്റെ കല്പന പ്രകാരം ക്ഷണിക്കുന്നവരും പ്രകാശം നൽകുന്ന വിളക്കുമായി നാം അയച്ചിരിക്കുന്നു എന്ന് ഖുർആൻ വ്യക്തമാക്കുന്നു (33:46). ഈ ആയത്തിൽ മുത്ത് നബി ﷺ തങ്ങളെ പ്രകാശിക്കുന്ന വിളക്കിനോടാണ് ഉപമിച്ചിരിക്കുന്നത്. സൂറത്തുൽ മാഇദഃയിൽ അല്ലാഹുവിൽ നിന്നുള്ള പ്രകാശം എന്നും തിരുനബി ﷺ തങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നു (5:15). മുത്ത് നബി ﷺ തങ്ങളുടെ പ്രകാശത്തിൽനിന്നും എല്ലാ വസ്തുക്കളേയും അള്ളാഹു സൃഷ്ടിച്ചിരിക്കേ ഹബീബ് ﷺ തങ്ങളുടെ പ്രകാശത്തിന് ഒരു കുറവും വന്നിട്ടില്ല എന്നാകുമ്പോൾ ഹബീബ് ﷺ തങ്ങളെ പ്രകാശിക്കുന്ന വിളക്ക് എന്ന് വിശേഷിച്ച ഖുർആനിന്റെ വാക്കുകൾ എത്ര സുന്ദരം. അവിടുത്തെ ﷺ കൺകുളിരെ കാണാൻ കഴിഞ്ഞവർ, അവരെത്ര ഭാഗ്യവാന്മാർ... അവിടുത്തെ ﷺ സത്തയെ ആസ്വദിക്കാൻ കഴിഞ്ഞവർ, അവരത്രെ അനുഗ്രഹീതർ..._

_പാപികളായ ഞങ്ങളെ നീയൊന്ന് ശുദ്ധീകരിച്ച് ആ വലിയ തൗഫീഖ് ഞങ്ങൾക്കും നൽകി അനുഗ്രഹിക്കണേ الله.
▪▪▪▪▪▪▪▪▪▪▪